പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രതിഫലനാത്മക വിവരണം 18-12-17 മുതൽ22-12-17

ഇമേജ്
എൻ്റെ അനുവാദം ഇല്ലാതെ ആർക്കും എന്നെ തോൽപ്പിക്കുവാനാകില്ല                           -ഗാന്ധിജി പരീക്ഷയുടെ കൂടെ ഒരാഴ്ച കഴിഞ്ഞത് അറിഞ്ഞില്ല,വ്യാഴാഴ്ച ഉച്ചയ്ക്ക് അവസാനത്തെ പരീക്ഷ ആരംഭിച്ചു.അതു കഴിഞ്ഞതും കുട്ടികൾ മൈതാനത്ത് കളിക്കാൻ തുടങ്ങി വൈകുന്നേരം വളരെ സന്തോഷത്തോടെ അവർ വീട്ടിലേക്ക് പോയി.  ഞങ്ങൾ വെള്ളിയാഴ്ച രാവിലെ ലൈബ്രറി മുറി വൃത്തിയാക്കി. അവിടെ ഇരുന്ന ആവശ്യമില്ലാത്ത വസ്തുക്കൾ എല്ലാം സ്റ്റോർ റൂമിലേക്ക് മാറ്റി. അന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങൾക്കും ക്രിസ്തുമസ് അവധിക്കാലം തുടങ്ങി.   പക്ഷേ ഈ അവധിക്കാലം ഞങ്ങൾക്ക് പരീക്ഷാക്കാലമാണ് ഡിസംബർ28നും 30 നും കേരളാടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് നടക്കുകയാണ് അതു കഴിഞ്ഞാൽ ഉടൻതന്നെ സ്കൂൾ തുറക്കും.

പ്രതിഫലനാത്മക വിവരണം 11-12-2017 മുതൽ15-12-2017

ഇമേജ്
"ഒരാൾ എന്തെങ്കിലും നേടാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കുവാൻ ഈ ലോകം മുഴുവൻ അവൻ്റെ സഹായത്തിനെത്തും"                                          - ആൽകെമിസ്റ്റ് പരീക്ഷയുടെ വൃശ്ചികക്കാറ്റ് വീശിത്തുടങ്ങി.ചെമ്മണ്ണു വിതാനിച്ച മൈതാനത്ത് കളിയാരവങ്ങൾ നട്ടുച്ച നിഴൽപോലെ വിതുമ്പിനിന്നു. സ്കൂൾ മൈതാനം പരീക്ഷയുടെ ദിനങ്ങൾ കടന്നു വന്നു. ഈ ആഴ്ച പൂർത്തിയായപ്പോൾ പഠിപ്പിക്കാൻ കഴിഞ്ഞത് ഒരു ക്ലാസ് മാത്രമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂളിൽ കൂട്ടമണി മുഴങ്ങി.പിന്നീടുള്ള ദിനങ്ങൾ പരീക്ഷയ്ക്ക് സ്വന്തം.  വെള്ളിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ പരീക്ഷാഹാളിൽ നിൽക്കേണ്ടി വന്നു. ചുരക്കിപ്പറഞ്ഞാൽ ഒരു കാറ്റ് വീശിക്കടന്നു പോകുന്ന പോലെ ആഴ്ചയൊന്ന് കടന്നു പോയി.ഇതിനിടെ പുസ്തകനിരൂപണം പൂർത്തിയായി. ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലയുടെ 'ആൽകെമിസ്റ്റ്' എന്ന നോവലിനാണ് ഞാൻ നിരൂപണം തയ്യാറാക്കിയത്. ഒരു സ്വപ്നത്തിൽ കണ്ട നിധി തേടി സാൻ്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്രയാണ് നോവലിൻ്റെ ഇതിവൃത്തം.

പ്രതിഫലനാത്മക വിവരണം 4/12/2017 മുതൽ 8/12/2017

ഇമേജ്
"ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ , ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവൻ്റെ സഹായത്തിനെത്തും" അധ്യാപന പരിശീലനത്തിൻ്റെ മൂന്നാം അധ്യായം പൂർത്തിയായി വരുന്ന ബുധനാഴ്ച അർദ്ധ വാർഷിക മൂല്യനിർണയ പരീക്ഷ ആരംഭിക്കും, അതിനാൽ തന്നെ ഈ ആഴ്ച പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു, പി.റ്റി. പിരീഡിനു കുട്ടികൾ മൈതാനത്ത് പോകണ്ട എന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഉച്ച ഭക്ഷണം പ്രോഗ്രാം     ഈ ആഴ്ച സിദ്ധിശോധകം നടത്തി , അതിനുള്ള ത്രിമാന രൂപരേഖ തിങ്കളാഴ്ച ടീച്ചർ പരിശോധിച്ച് തന്നിരുന്നു, ബുധനാഴ്ച സിദ്ധിശോധകം നടത്തി.അടിസ്ഥാന പാഠാവലിയിലെ പാഠങ്ങൾ ആണ് ഈ ആഴ്ച പഠിപ്പിച്ചത്. ഖലീൽ ജിബ്രാൻ്റെ 'പുരോഗാമി' എന്ന പ്രവേശകവും എസ്. വി. വേണുഗോപൻ നായരുടെ 'അജഗജാന്തരം' എന്ന പാഠഭാഗവും പഠിപ്പിച്ചു. എന്നാൽ വെള്ളിയാഴ്ച അവസാന പിരീഡിനു ദൈർഘ്യം കുറവായതിനാൽ അജഗജാന്തരത്തിന്റെ രണ്ടാമത്തെ ഭാഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അനുപമ യുടെ മലയാളം ക്ലാസ് കാണാൻ സാധിച്ചു. വയലാ വാസുദേവൻ പിള്ളയുടെ നാടകമായ 'തേൻകനി'യുടെ നാടകീകരണമായിരുന്നു അവിടെ പഠിപ്പിച്ചത് ദൗത്യങ്ങൾ :- അർദ്ധ വാർഷിക പ...

പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17

ഇമേജ്
"ഉണങ്ങിയ മരച്ചില്ലമേൽ പക്ഷി ഇരിക്കുന്നത്, ചില്ലയുടെ ബലത്തിൽ വിശ്വസിച്ചല്ല. ചിറകിൻ്റെ കഴിവിൽ വിശ്വസിച്ചാണ്" വളരെയധികം ദൗത്യങ്ങൾ ലക്ഷ്യമാക്കിയാണ് ഈ ആഴ്ച തുടങ്ങിയത്. അവയിൽ പലതും പൂർണമായി , ചിലതൊക്കെ അപൂർണവും. ഇനിയുമുരുളും ദിനങ്ങളിൽ അവസരം കൈവരുമ്പോൾ അവ പൂർണമാക്കാം എന്ന വിശ്വാസത്തോടെ  സജ്ജമാക്കിയ ലൈബ്രറി ഈ ആഴ്ച സി.വി. ശ്രീരാമൻ്റെ 'സാക്ഷി' എന്ന കഥയും നിത്യചൈതന്യയതിയുടെ 'രണ്ടു ടാക്സിക്കാർ' എന്ന ഓർമ്മക്കുറിപ്പും പഠിപ്പിച്ചു തീർത്തു. കൂടാതെ'ശ്രദ്ധ' 'നവപ്രഭ' എന്നീ ക്ലാസ്സുകൾ കൈകാര്യം ചെയ്യാനും കഴിഞ്ഞു.   ചൊവ്വാഴ്ച നാലാം പിരീഡ് എൻെറ ക്ലാസ് നിരീക്ഷിക്കാൻ വേണ്ടി സിന്ധു ടീച്ചർ വന്നിരുന്നു. ഉച്ചഭക്ഷണ സമയമായതിനാൽ പിരീഡിനു ദൈർഘ്യം കുറവായിരുന്നു. അതിനാൽ തന്നെ പ്രവർത്തനം നൽകിയപ്പോഴേ ഉച്ചഭക്ഷണത്തിനുള്ള മണി മുഴങ്ങി. ടീച്ചർ എൻ്റെ ഭാഗത്തുള്ള പ്രശ്നങ്ങൾ പറഞ്ഞു തന്നു , കുട്ടികളുടെ പ്രതികരണം കുറവാണെന്നും അവരിൽ നിന്നും പ്രതികരണം ഉണ്ടാകുന്ന രീതിയിൽ ക്ലാസ് മെച്ചപ്പെടുത്തണമെന്നും പറഞ്ഞു. ശ്രദ്ധ ക്ലാസ് ഓർമ്മയിൽ :- 1. ലൈബ്രറി വായനക്കായി ഉപയോഗപ...

പ്രതിഫലനാത്മകവിവരണം 20/11/2017മുതൽ24/11/2017

ഇമേജ്
     "  പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ" ഒരിക്കൽ കൂടി ഇവിടേക്ക് വരുമ്പോൾ മനസ്സിൽ കരുതിയത് കഴിഞ്ഞ തവണ ഉണ്ടായ പിഴവുകൾ എല്ലാം തിരുത്തണം എന്നാണ് .അതിനുള്ള പോംവഴികൾ മനസ്സിൽ കുറിച്ചിട്ടുമുണ്ട് . അവ പ്രാവർത്തികമാക്കാൻ അവസരംകൈവന്നിരിക്കുന്നു. ജി.എച്ച്. എസ്. എസ്. അഞ്ചൽ ഈസ്റ്റ് കളിവഴികൾ ഈ ആഴ്ച ദൈനംദിനാസൂത്രണം ആറെണ്ണം പഠിപ്പിച്ചു. കഴിഞ്ഞ തവണത്തേക്കാൾ നന്നായി പഠിപ്പിക്കുവാൻ കഴിയുന്നുണ്ട്. കുട്ടികളുടെ ബഹളം കുറഞ്ഞു . എന്നാലും, പലപ്പോഴും അടുത്ത ക്ലാസ്സിലെ ബഹളം ചില അലോസരങ്ങൾ ഉണ്ടാക്കുന്നുണ്ട്.  അസംബ്ലി അധികമായി ധാരാളം ക്ലാസ് കിട്ടുന്നുണ്ട് പത്ത് ബി-യിൽത്തന്നെ 3തവണ പോയി.അവിടെ വ്യാകരണ കാര്യങ്ങൾ ആണ് കൂടുതൽ പറയാറ്, പാഠഭാഗങ്ങൾ കൈകാര്യം ചെയ്യാൻ താത്പര്യപ്പെടുന്നുണ്ട്. അതിനുള്ള അവസരം കിട്ടുമോ എന്നറിയില്ല.  ലൈബ്രറി കഴിഞ്ഞ തവണ വന്നപ്പോൾ തന്നെ കരുതിയ കാര്യമാണ് ലൈബ്രറിയിലെ പുസ്തകങ്ങൾ ക്രമപ്രകാരം വയ്ക്കുക എന്നത്. അത് ഇപ്രാവശ്യം സുധ ടീച്ചറുടെയും കുട്ടികളുടെയും സഹായത്തോടെ കുറച്ച...

ഹ! മധുരമീ ജീവിതം

ഇമേജ്
സത്യത്തിൽ എത്ര സുന്ദരമാണ് ഈ ജീവിതം. ഇന്നലെകളിൽ ചവർപ്പെന്നു നാം കരുതുന്നത് പലതും ഇന്ന് മാധുര്യമൂറുന്ന അനുഭവങ്ങളായി മാറുന്നു, കണ്ണീരിന്റെ മധുരവും പുഞ്ചിരിയിലെ കയ്പ്പും നാം അനുഭവിച്ചറിയുന്നു.           മുന്നോട്ടു പോകുന്തോറും പിന്നോട്ടു നോക്കുവാൻ ആഗ്രഹിക്കുന്നതാണ് ജീവിതം.  വാർദ്ധക്യത്തിൽ നിന്നും യൗവനത്തിലേക്കും യൗവനത്തിൽ നിന്നും ബാല്യത്തിലേക്കും തിരിച്ചുപോകുവാൻ ആഗ്രഹിക്കാത്ത ആരാണുണ്ടാവുക? തിക്താനുഭവങ്ങൾ നിറഞ്ഞ ജീവിതം ആണെങ്കിലും മാധുര്യമേറുന്ന ചില ഓർമ്മകൾ കാലം എവിടെയെങ്കിലും ഓർമിക്കുവാൻ വേണ്ടി കരുതി വച്ചിരിക്കും അവിടെയാണ് ജീവിതത്തിന്റെ മാധുര്യം ഉള്ളത്.                           ഇന്നത്തെ ലോകത്തിൽ പലരും നാളെ എന്താകും എന്ന് ആശങ്കപ്പെട്ടു തന്നെ സമയം കളയുന്നു . ആ നേരം  പ്രയത്നിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവർ  ആഗ്രഹിച്ചതുപോലെ ആകുവാൻ കഴിഞ്ഞേനെ . ചലിച്ചുകൊണ്ടിരിക്കുന്ന സമയ സൂചികകളെ കണ്ടിട്ടില്ലേ ഒരു ദിനത്തിലെ 24 മണിക്കൂറും അവ തന്റെ കർത്തവ്യത്തിൽ ഏർപ്പെടുന്നു നമ്മളും അത്തരത്തിൽ കർമ്മനിരത രാവുക എ...

ഭാഷാവൃത്തം ഭാഗം -1

ഇമേജ്
നമ്മുടെ കവികൾ കാവ്യ രചനയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു സങ്കേതമായിരുന്നു വൃത്തം  ഇന്നു നമ്മുടെ കുട്ടികൾ പഠിക്കുന്നുന്ന ഭൂരിഭാഗം കവിതകളും  ഇത്തരത്തിൽ വൃത്ത നിയമങ്ങൾക്ക് അനുസരിച്ച് രചിക്കപ്പെട്ടവയാണ്, അതിനാൽ തന്നെ  കുട്ടികൾ വൃത്തങ്ങളെ കുറിച്ച് കുറച്ചു കാര്യങ്ങൾ അടങ്ങിയ വീഡിയോ ഇവിടെ കൊടുക്കുന്നു

ആദേശ സന്ധി

ഇമേജ്
സന്ധികളെ കുറിച്ച് പഠിക്കുന്ന കുട്ടികൾക്കായി ആദേശ സന്ധി എന്ന പാഠഭാഗം വീഡിയോ രൂപത്തിൽ

എൻ്റെ ഗുരുനാഥൻ

ഇമേജ്
എട്ടാം ക്ലാസ് മലയാളം പാഠപുസ്തകത്തിലെ വള്ളത്തോൾ നാരായണ മേനോൻ രചിച്ച എൻ്റെ ഗുരുനാഥൻ എന്ന കവിത

വിദ്യാലയത്തിലേക്ക്

ഇമേജ്
വളരെയധികം മോഹങ്ങൾ മനസ്സിൽ നിറച്ചു കൊണ്ടാണ് ,ചെമ്മണ്ണു നിറഞ്ഞ മൈതാനവും കഴിഞ്ഞ്‌ പീതപുഷ്പങ്ങൾ പരവധാനി വിരിച്ച പടികൾ കയറിയത്.  ഇടതു വശത്ത് ഒരു കലാശില്പം ഗുരുവും ശിഷ്യന്മാരും വിദ്യാഭ്യാസ പ്രവർത്തനത്തിൽ ഏർപ്പെടുന്നതാണത് . ആ നേരം  മനസ്സിൽ ചില ഓർമ്മകൾ വന്നു മുമുക്ഷ എന്ന പേരിന് അനുയോജ്യമായ ചിത്രം തേടി നടന്ന നാളുകൾ, അന്ന് ഈ ശില്പത്തിനു സമാനമായ ഒരു ചിത്രമാണ് കിട്ടിയത് . അന്ന് ഈ ശില്പചാരുത കണ്ടിരുന്നെങ്കിൽ ഇതായിരുന്നേനെ മുമുക്ഷ എന്ന പേരിനൊപ്പം ചേർക്കുന്ന ചിത്രം

സൗന്ദര്യ ലഹരി

ഇമേജ്

ജലം

ഇമേജ്
ഭാവിയിൽ ഏറ്റവും വില കൊടുത്തു നാം വാങ്ങാൻ പോകുന്നത് ജലമായിരിക്കും . കാരണം , നാം ഇന്ന് യാതൊരു മൂല്യവും നൽകാതെ നഷ്ടപ്പെടുത്തുന്നതു കൊണ്ട്.

മുല്ലവള്ളിയും മാൻ കിടാവും

ഇമേജ്
രണ്ടു സൃഷ്ടികൾ  എന്റെ വിദ്യാര്‍ഥിനികൾ വരച്ച ചിത്രങ്ങള്‍,  മുല്ലവള്ളിയും മാൻ കിടാവും എന്ന വിഷയത്തെ ആസ്പദമാക്കി വരച്ചതാണ് .   ചിത്രം ഖദീജ വരച്ചതാണ് വനജ്യോസ്നയുടെയും തേന്മാവിന്റെയും പ്രണയസ്വകാര്യങ്ങൾക്ക് കാതോർക്കുന്ന ദീർഘാംഗപാദനെയാണ് കാണാനാവുക . സുഹൃദ വരച്ച അടുത്ത ചിത്രത്തില്‍ വളര്‍ത്തു മകനായ ദീർഘാംഗപാദനെ പടര്‍ന്നു പന്തലിച്ച മുല്ലവള്ളിയുടെയും തേന്മാവിന്റെയും ചുവട്ടില്‍ നിന്നു ലാളിക്കുന്ന ശകുന്തളയെയാണ്

വേനല്‍

ഇമേജ്
കൊടി മരങ്ങൾ ഉയരുന്നതിനൊപ്പം വേനലിന്റെ അടയാളങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി . ചൂടിനൊപ്പം വീശിക്കൊണ്ടിരിക്കുന്ന പൊടിക്കാറ്റ് പകൽ കാഴ്ചയില്‍ മങ്ങൽ വീഴ്ത്തുമ്പോൾ , വേനല്‍ കനലുപോൽ ഉരുകുവാൻ തുടങ്ങും അങ്ങനെ മനസ്സിലെെ തണുത്ത മണ്ണു വരണ്ടുതുടങ്ങുമ്പോൾ ആകാശത്തിൽ മഴയുടെ പ്രതീക്ഷ കറുത്തിിരുളും . അതു കണ്ടുകഴിഞ്ഞാൽ പിന്നെ കാത്തിരിപ്പാണ് മഴയ്ക്കായി . ഓര്‍മ്മകളില്‍ പെയ്തൊഴുകിപ്പോയ മഴക്കാലം. അപ്പോള്‍ മാത്രമാണ് കഴിഞ്ഞ മഴയിൽ നാം നഷ്ടമാക്കിയ  ജലത്തെ്തെക്കുറിച്ച് നാം ഓര്‍ക്കുക